Tuesday, December 13, 2016

മരണത്തിന്റെ മാലാഖ..


മെഡിക്കല്‍ ടെക്സ്റ്റുകളില്‍ പല വിചിത്രമായ വസ്തുതകളും..  പലപ്പോഴും കാണാറുണ്ട്, ഉദാ: മനുഷ്യ ശരീരത്തിന് നിലനില്‍ക്കാന്‍ സാധിക്കുന്ന പരമാവധി താപനില, മനുഷ്യ ശരീരത്തില്‍ പല ദൂരത്തുനിന്നുള്ള  ബുള്ളറ്റുകളും മറ്റുമുണ്ടാക്കുന്ന മുറിവിന്റെ നീളം, അവയുടെ വീതി, അവയുടെ ആഴം..എല്ലാം കിരുകൃത്യമായി അണുവിട പിഴയ്ക്കാതെ ടെക്സ്റ്റുകളില്‍ നമുക്ക് കാണാവുന്നതാണ്..
എന്നാല്‍ ഈ വിവരങ്ങളെല്ലാം ഇവര്‍ക്ക് എങ്ങനെ ലഭിച്ചു എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോന്നു അറിയില്ല...ഈ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ശാസ്ത്രീയമായി അത് മനുഷ്യ ശരീരത്തില്‍ പരീക്ഷിച്ചിരിക്കണം... അങ്ങനെയെങ്കില്‍ അത് എന്നാവും...ആരായിരിക്കും ചെയ്തത്???
ഉത്തരം കണ്ടുപിടിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ പിറകിലേക്ക് പോകണം...
ഒന്നും രണ്ടും വര്‍ഷങ്ങളല്ല....അഞ്ചു പതിറ്റാണ്ടുകള്‍...!!!!!
വര്‍ഷം 1944
കഥ നടക്കുന്നത് ജര്‍മനിയിലാണ്... ഹിറ്റ്ലര്‍ ജര്‍മനി ഭരിക്കുന്ന കാലം...യഹൂദരേ ഒന്നടങ്കം കൊന്നോടുക്കിയിരുന്ന കാലം....കോണ്‍സന്ട്രെഷന്‍ ക്യാമ്പുകളില്‍ വച്ച് വെടിവച്ചും ഗ്യാസ് ചേംബറില്‍ ശ്വാസം മുട്ടിച്ചും കുറെയേറെ മനുഷ്യരെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കിയ നേരം...
ഒസ്വിച്ചിലെ കോണ്‍സന്ട്രെഷന്‍ ക്യാമ്പിലാണ് കഥയുടെ ആരംഭം... അവിടെയായിരുന്നു മരണത്തിന്റെ മാലാഖ (Angel of Death) ജീവിച്ച് പോന്നത്..
മരണത്തിന്റെ മാലാഖ എന്ന് ചുരുക്കപ്പേരിട്ട് വിളിക്കപെടുന്ന ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ ആ ഡോക്ടരുടെ പേര് ജോസഫ്‌ മെന്‍ഗേല്‍
മ്യൂനിച്ച് യൂണിവേര്സിറ്റിയില്‍ നിന്നും മെഡിസിനില്‍ ബിരുദമെടുത്ത ശേഷമാണ് മേന്ഗേല്‍ 1937ല്‍ നാസി പാര്ട്ടിയില്‍ ചേരുന്നത്.ആര്യന്മാരാണ്‌ ലോകത്ത് ഏറ്റവും മികച്ചതെന്നു വിശ്വസിച്ച മറ്റു നാസികളെ പോലെ മേന്ഗേളും അത് തന്നെ വിശ്വസിച്ചു.
1941ല്‍ യഹൂദരെ ഒന്നടങ്കം കൊലചെയ്യാന്‍ ഹിറ്റ്ലര്‍ തീരുമാനിക്കുന്ന കാലത്ത് മേന്ഗേല്‍ ഒസ്വിച്ച് ക്യാമ്പിലായിരുന്നു....തീവണ്ടികള്‍ വഴി ജര്‍മനി അധിനിവേശ യൂറോപ്പിലെ പലയിടങ്ങളില്‍ നിന്നായി എത്തിച്ചു കൊണ്ടിരുന്ന യാഹൂദരെ ഒന്നടങ്കം കൊണ്സന്ട്രേശന്‍ ക്യാമ്പിലേക്ക് പറഞ്ഞയക്കാനുള്ള ദൌത്യം മേന്ഗേല്‍ അടങ്ങിയ ഒരുകൂട്ടം ഡോക്ടര്‍മാര്‍ക്കായിരുന്നു...തീവണ്ടിയിലെത്തുന്ന മുഴുവന്‍ കുഞ്ഞുങ്ങളെയും, ഗര്‍ഭിണികളായ സ്ത്രീകളെയും വൃദ്ധന്മാരെയും തിരഞ്ഞുപിടിച്ച് ഗ്യാസ് ചെമ്പരിലെക്ക് അയക്കണമായിരുന്നു.. കൂട്ടത്തില്‍ ജോലി ചെയ്യാന്‍ കഴിയാത്ത വികലാംഗരെയും രോഗികളെയും...
പല ഡോക്ടര്‍മാരും ഇതിനെ അത്യധികം വേദനയോടെ നോക്കികണ്ടാപ്പോള്‍ മേന്ഗേല്‍ മാത്രം യാതൊരു ദയാ ദാക്ഷിണ്യവുമില്ലാതെ ഒരു മൂളിപ്പാട്ടും പാടി ഈ കര്‍ത്തവ്യം നടത്തി..
പല രോഗങ്ങളും ക്യാമ്പില്‍ പടര്‍ന്നു പിടിച്ച കാലത്ത് അവയെ നിര്‍മാര്‍ജനം ചെയ്യാനുള്ള മാര്‍ഗമായി മേന്ഗേല്‍ അവലംഭിച്ചത് കൂട്ടത്തോടെ മനുഷ്യരെ ഗ്യാസ് ചെമ്പരിലെക്ക് അയക്കുക എന്നുള്ളതായിരുന്നു..കൂട്ടത്തില്‍  പടര്‍ന്നു പിടിക്കുന്ന ഈ രോഗങ്ങളുടെ പഠനത്തിനായി കുഞ്ഞുങ്ങള്‍ക്ക് മരണപ്പെട്ട രോഗികളുടെ സ്രവങ്ങള്‍ കുത്തിവച്ച് പരിശോടിച്ച്ചും, അവരെ കൊന്ന് അവരുടെ ശരീരാവയവങ്ങള്‍ പരിശോദനയ്ക്ക് എടുക്കലും മറ്റുമായിരുന്നു മേന്ഗേലിന്റെ ശൈലി...
മേന്ഗേലിന് മറ്റൊരു ഉദ്ദേശവും കൂടി ഉണ്ടായിരുന്നു..വെറുമൊരു ഡോക്ടര്‍ മാത്രമായിരുന്നില്ല മേന്ഗേല്‍, അയാള്‍ ഒരു ഗവേഷകന്‍ കൂടിയായിരുന്നു... പക്ഷെ ഗവേഷണങ്ങള്‍ ഏറെയും നടത്തിയിരുന്നത് ക്യാമ്പിലെ അന്തേവാസികളില്‍ ആയിരുന്നു എന്ന് മാത്രം.. തനിക്കു പറ്റിയ മനുഷ്യരെ പരീക്ഷണങ്ങള്‍ക്കായി മാറ്റി നിര്‍ത്താന്‍ കൂടി മേന്ഗേല്‍ ശ്രമിച്ചു..
മേന്ഗെലിന്റെ പ്രധാന ഗവേഷണ വിഷയം ഇരട്ടകളില്‍ ആയിരുന്നു... അതുകൊണ്ട് തന്നെ ക്യാമ്പിലെ ഇരട്ടകലെയെല്ലാം അയാള്‍ ആദ്യം പരീക്ഷണ വിധേയമാക്കി...
ഇരട്ടകളില്‍ ഒന്നിന്റെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടാല്‍ അടുത്തതിനു നഷ്ടപ്പെടുമോ??
ഒന്നിന് ഒരു പ്രത്യേക ഭാഗത്ത് വേദനയുണ്ടായാല്‍ കൂടെയുല്ലതിനും അവിടെ വേദനിക്കുമോ..?? അങ്ങനെ ഒരുപാട് മണ്ടന്‍ വിഷയങ്ങളില്‍  മേങ്ങേല്‍ ഗവേഷണം ചെയ്തു...കാഴ്ച്ച നഷ്ടപ്പെടുത്തിയുള്ള പരീക്ഷണങ്ങളില്‍ കണ്ണുകള്‍ കുത്തി പൊട്ടിക്കുകയായിരുന്നു മേങ്ങേല്‍ ചെയ്ത ആദ്യ പടി... ഇങ്ങനെ അയാള്‍ നടത്തിയ പരീക്ഷണങ്ങളെല്ലാം അവസാനം കുഞ്ഞുങ്ങളുടെയെല്ലാം മരണത്തില്‍ കലാശിച്ചു..
ഒരിക്കല്‍ മേങ്ങേല്‍ തന്റെ പരീക്ഷണം നടത്തിയത് സയാമീസ് ഇരട്ടകളെ ഉണ്ടാക്കാനായിരുന്നു.. അതിയാനായി ക്യാമ്പില്‍ ജനിച്ച് രണ്ട് ഇരട്ടക്കുഞ്ഞുങ്ങളുടെ പുറം ഭാഗം അയാള്‍ പച്ചയ്ക്ക് തയ്ച്ചു പിടിപ്പിച്ചു...തയ്ച്ചു പിടിപ്പിച്ച ഭാഗം പഴുത്തളിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് ആ കുഞ്ഞുങ്ങള്‍ മരണമടഞ്ഞത്...
ക്യാമ്പില്‍ ടൈഫസ് പടര്‍ന്നു പിടിച്ച കാലത്ത് 600സ്ത്രീകളെ ഒന്നടങ്കം ഗ്യാസ് ചെമ്പരിലെക്ക് അയക്കാനായിരുന്നു മേന്ഗേല്‍ ആജ്ഞപിച്ചത്..
തികച്ചും സാഡിസ്റ്റ് ആയ ഒരു ഡോക്ടര്‍ ആയിരുന്നു മേന്ഗേല്‍... നാസികളില്‍ അങ്ങനെ ആയല്ലേ തീരൂ...

കാലം നല്ലവരെ മാത്രമല്ല ലോകത്തിനു സമ്മാനിച്ചിട്ടുള്ളത്...എല്ലാ രംഗത്തും ഇത്തരത്തിലുള്ളവരുണ്ടായിട്ടുണ്ട്...ഇതൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്...... കാലം മറക്കാനാഗ്രഹിക്കുന്ന ക്രൂരതകളുടെ ഓര്‍മ്മപെടുത്തല്‍...




0 comments:

Post a Comment